Thursday, December 12, 2013

ചരിച്ചുവാർത്ത മുറി

പകൽ:

നാലാം നിലയിലെ ടെറസ്സ് ചരിച്ചു വാർത്ത മുറി 12254 അംഗ എസ്. എഫ് എക്സ്പ്രസ്സ്‌ കുഴലൂതുമ്പോൾ താനേ തുറക്കുന്നു. മൂന്ന് ചെടിച്ചട്ടികളിൽ ജലാധാര. നിത്യയും, സന്ധ്യയും, നടുവിൽ ശ്രവണനും തഴച്ചുവളരുന്നു. നിത്യ രണ്ടുമഞ്ഞ പുഷ്പങ്ങളുമായി കിഴക്കൊട്ടുറ്റുനോക്കുന്നു. പകൃതിയുടെ സൂക്ഷ്മ കമ്പനങ്ങൾ നനുത്ത ദലങ്ങളിൽ ഒപ്പിയെടുക്കുകയാണ്,  റെഡാറുപോലെ...
ശ്രവണൻ പുരുഷനാണ്പുഷ്പിക്കില്ല. സൂചി മൂർച്ചയുള്ള ഇലകളുമായി അപ്പുറത്തെയും ഇപ്പുറത്തെയും സ്ത്രീരത്നങ്ങളെ വിനീതനായി പീഡിപ്പിച്ച് തഴച്ചു വളരുന്നു.

സന്ധ്യ,- നാമ്പുകൾ മുറിപ്പെട്ട് പുഷ്പ്പിക്കാത്ത മൊട്ടുമായി സ്വയം ചികിത്സയിലാണ്. വാതിൽ നിശബ്ദമായി അടയുന്നു...

വയ്കുന്നേരം:

56261 ആരക്കോണം പാസഞ്ചർ കുഴലൂതുമ്പോൾ ചരിച്ചുവാർത്ത മുറി,...
പടിഞ്ഞാറ് നീലനിറത്തെ ഭോഗിച്ച സിന്ദൂര നാളങ്ങൾ വിടർന്ന്, ലോപിച്ച്, പതിയെ അണയുകയാണ്. വീണ്ടും ജലധാര! നിത്യയ്ക്കും, സന്ധ്യക്കും നടുവിൽ ശ്രവണനും പിന്നെ അഭിമുഖമായി നില്ക്കുന്ന അയാൾക്കും. ശുഭരാത്രി ചൊല്ലി വാതിൽ നിശബ്ദമായി അടയുന്നു... അയാൾ കിടക്കപ്പായിലും   അവർ സ്വന്തം കാലുകളിൽ താങ്ങിയും ആത്മ സാക്ഷാത്ക്കാരത്തിലേക്ക്...

വീണ്ടും പകൽ.
     

No comments: