ആ നഗരത്തില്‍ അങ്ങിനെയൊന്ന് ആദ്യമായിരുന്നു.
അതുമറവിലിരുന്ന് സ്വയം ശപിച്ചു.
പിന്നെ ശ്രാവണ പൗർണമി ദിനത്തിൽ ധ്രുവ നക്ഷത്രത്തെ
ലക്ഷ്യമാക്കി നടന്നു തുടങ്ങി...
സാഹിത്യ വാസന കൂടാന്‍ ആറുമാസം അയാള്‍ കതകടച്ചിരുന്നു വായിച്ചു കൂട്ടി.
മുറിയിലും ദേഹമാസകലവും വാസന വര്‍ധിച്ച ആ മഹാ മനുഷ്യന്‍ നഗരത്തിലെ തിരകിട്ടു പായുന്ന ചപ്പു വണ്ടിയില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.