Saturday, April 24, 2010

കുമ്പസാരം

ഏപ്രില്‍ കുമ്പസാരങ്ങളുടെ സാക്ഷി ക്കൂടായിരുന്നു അയാള്‍.
യേറ്റുപറഞ്ഞു നിലംപതിച്ച കണ്ണുനീരുകളില്‍  തുഴച്ചില്‍  
മറന്നുപോയ  പെണ്‍കുട്ടിയെപ്പോലെ നിലയില്ലാക്കയത്തില്‍
ഒരിറ്റു പ്രാണനുവേണ്ടി ശൂന്യതകളില്‍ തപ്പിത്തടഞ്ഞു.
ഒടുവില്‍ നാഗംപാടത്തെ കൂമന്‍ കുറുകിയ ഒരു അരയാലിന്‍ കൊമ്പത്ത്
ഇലക്ട്രിക് കമ്പിയില്‍ തലകീഴായി ഞാന്നു കിടന്ന ബെലിക്കാക്കയെ പോലെ
അയാള്‍ തലകുമ്പിട്ടു കുമ്പസരിച്ചു.



No comments: